കണ്ണൂർ: സർവതും തകർത്ത മഹാപ്രളയം നടന്നിട്ട് മൂന്നു വർഷമായിട്ടും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതെ ജില്ലയിൽ 1000 കർഷകർ. നഷ്ടപരിഹാരമായി കർഷകർക്ക് 50,40,882 രൂപയാണു ലഭിക്കാനുള്ളത്. 2019-20 വർഷത്തിൽ 645 കർഷകർക്കായി 10,44,563 രൂപയും 2020-21 വർഷത്തിൽ 355 കർഷകർക്ക് 39,96,319 രൂപയുമാണ് നൽകാനുള്ളത്. ഇതിനായി കർഷകർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. എന്നാൽ സർക്കാരിൽനിന്നു പണം ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിൽ ഇരിട്ടി, തളിപ്പറന്പ് താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായിട്ടുള്ളത്. സർവതും നശിച്ച കർഷകർക്ക് ഈ മേഖലയിൽ പിടിച്ചുനിൽക്കാനുള്ള വഴി സർക്കാരിന്റെ ധനസഹായം മാത്രമാണ്. മിക്ക കർഷകരും ബാങ്ക് വായ്പയെടുത്താണ് കൃഷിയിറക്കിയത്. വിളവെടുക്കാറായ ഘട്ടത്തിലാണ് പ്രളയമെത്തിയത്. പ്രളയ നഷ്ടപരിഹാരം ലഭിക്കാത്ത കർഷകരുടെ ബ്ലോക്ക് തിരിച്ചുള്ള കണക്ക് ചുവടെ:
previous post