24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുഞ്ഞ് അനുപമയുടേത് തന്നെ; ഡി.എൻ.എ ഫലം പുറത്ത്, ശിശു ഭവനിലെത്തി സ്വന്തം കുഞ്ഞിനെ കണ്ടു
Kerala

കുഞ്ഞ് അനുപമയുടേത് തന്നെ; ഡി.എൻ.എ ഫലം പുറത്ത്, ശിശു ഭവനിലെത്തി സ്വന്തം കുഞ്ഞിനെ കണ്ടു

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയെ തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

അതേസമയം, കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി നൽകി. ഇതേതുടർന്ന് കുന്നുകുഴിയിലെ നിർമല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

കുഞ്ഞ് തന്‍റേതാണെന്ന ഡി.എൻ.എ ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയ ഡി.എൻ.എ ഫലം ദത്ത് കൈകാര്യം ചെയ്യുന്ന കുടുംബ കോടതിയിൽ സമർപ്പിക്കും. ഡി.എൻ.എ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ കുഞ്ഞിനെ സ്വതന്ത്രയാക്കി കൊണ്ടുള്ള ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിക്കുന്ന നടപടിയിലേക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി കടക്കും. തുടർന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറാൻ സാധിക്കും.

അതേസമയം, നവംബർ 30നാണ് അനുപമയുടെ കേസ് കുടുംബ കോടതി ഇനി പരിഗണിക്കുക. ഈ കാലതാമസം ഒഴിവാക്കി കേസ് നേരത്തെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനും അനുപമക്കും കോടതിയെ സമീപിക്കാവുന്നതാണ്.

ഇന്നലെയാണ് ഡി.എൻ.എ പരിശോധനയുടെ ഭാഗമായി കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരുടെ സാമ്പിളുകൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.

കുടുംബ കോടതി നിർദേശ പ്രകാരം നവംബർ 21നാണ് ആന്ധ്ര ദമ്പതികൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാർഗം കേരളത്തിലെത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കൗൺസിലിന്‍റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. തുടർന്ന് കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്ക് മാറ്റി. ഈ മാസം 18നാണ് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൈൽഡ് വെൽഫെയർ കൗൺസിലിന് നിർദേശം നൽകിയത്.

ഒക്ടോബർ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.

Related posts

ജല അതോറിറ്റി ബില്ലുകളെ കുറിച്ചുള്ള പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തര സെൽ വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

നോവായി, നൊമ്പരമായി സുവ്യ ‘തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേ’; സുവ്യയുടെ ആത്മഹത്യയിൽ ഭർത്താവും അമ്മയും പ്രതിയായേക്കും.

Aswathi Kottiyoor

കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്, സെപ്റ്റംബര്‍ മുതല്‍ നിര്‍ബന്ധം- മന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox