കാർഷിക നിയമങ്ങൾക്കെതിരെ വനിതകളും സമരത്തിനിറിങ്ങിയിരുന്നു. അന്താരാഷ്ട്ര വനിത ദിനത്തിൽ 40,000ത്തോളം വനിതകളാണ് രാജ്യതലസ്ഥാനത്ത് സമരം നടത്തിയത്. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിനാണ് വനിതകള്‍ നേതൃത്വം നൽകിയത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 40,000ത്തോളം വനിതകളാണ് ഡല്‍ഹിയിലെത്തിയത്.
സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ സമരം നയിച്ചത്. ഇത്തരത്തിൽ വേറിട്ട സമരങ്ങൾക്കാണ് രാജ്യം കാർഷിക നിയമവുമായി ബന്ധപ്പെട്ട് സാക്ഷ്യംവഹിച്ചത്.