കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ഉറച്ചു നിന്നതോടെ മുട്ടുമടക്കി കേന്ദ്രം. കേന്ദ്രത്തിനെതിരെ ഒരു വർഷത്തിലധികം നീണ്ടുനിന്ന സമരമാണ് ഇന്ന് വിജയം കണ്ടത്.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിന്നതോടെയാണ് കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നത്.
തണുപ്പും വെയിലും അവഗണിച്ചാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ കർഷകർ സമരം നൽത്തിയത്. 800ലധികം കർഷകർക്ക് ജീവൻ നഷ്ടമായിട്ടും വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും കർഷകർ സമരത്തിൽ നിന്ന് പിൻമാറതെ വന്നതോടെയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കാർഷിക നിയമങ്ങൾ പിൻവലിച്ചത്.