ഒന്നാം പിണറായി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്ന പി. തിലോത്തമന്റെ ചികിത്സയ്ക്കായി 10 ലക്ഷം രൂപയും നടിയും കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഹൃദ്രോഗബാധയെത്തുടർന്ന് ആദ്യം കൊച്ചിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലും ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലുള്ള തിലോത്തമന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും മെച്ചമായിട്ടില്ല. ഇതിനകം ചികിത്സയ്ക്കായി ചെലവായതിന്റെ ഒരു ഭാഗമാണ് സർക്കാർ സഹായമായി അനുവദിക്കാൻ തീരുമാനിച്ചത്.
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. മൂന്നു ലക്ഷത്തിൽപ്പരം രൂപ തുടക്കത്തിൽ അനുവദിക്കാനാണു തീരുമാനം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കരൾ മാറ്റി വയ്ക്കുന്നതിനെക്കു റിച്ച് ആലോചിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നാൽ അതിന്റെ ചെലവും സർക്കാർ വ
ഹിക്കും.