രാജ്യത്ത് ലഹരി മരുന്ന് ഉപയോഗത്തിൽ നിയമഭേദഗതി കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ലഹരി വസ്തുകൾ ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
ഇതിനായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യും. അതേസമയം ലഹരിക്കടത്ത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും. സാമൂഹിക നീതിവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്.
പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. ഇത്തരക്കാര്‍ക്ക് 30 ദിവസത്തെ കൗണ്‍സിലിംഗ് ഉള്‍പ്പെടെ നല്‍കാനാണ് തീരുമാനം.