ഡെങ്കിപ്പനി കൂടുതലായി ബാധിച്ച ഒമ്പത് സംസ്ഥാനത്തിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കും. കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു -കശ്‌മീർ എന്നിവിടങ്ങളിലേക്കാണ് കേന്ദ്രസംഘങ്ങൾ. രാജ്യത്താകെ 1,16,991 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
ഇതോടെയാണ് ദേശീയ കൊതുകുജന്യരോഗ നിവാരണ പദ്ധതി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, പ്രാദേശിക ഓഫീസുകൾ എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളെ രോഗബാധ കൂടുതലുള്ള ഇടങ്ങളിലേക്ക് അയക്കുന്നത്.