സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേർ രണ്ടാം ഡോസ് എടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 94.58 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിൻ നൽകി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു.
50.02 ശതമാനം പേരാണ്(1,33,59,562) സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്. 2,52,62,175 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സീനേഷന് 77.37 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷൻ / ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,81,056). ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7738 പുതിയ രോഗികളില്‍ 6491 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1773 പേര് ഒരു ഡോസ് വാക്സിനും 2734 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1984 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള കാലയളവിൽ, ശരാശരി 78,891 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ടു ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1497 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12 ശതമാനം, 10 ശതമാനം, 21 ശതമാനം, 13 ശതമാനം, 16 ശതമാനം, 8 ശതമാനം കുറഞ്ഞു.