എല്ലാ ജില്ലകളിലും കോവിഡ് സന്പർക്കാന്വേഷണം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദേശിച്ചു. വാക്സിനേഷൻ പൂർത്തീകരിക്കുക, സന്പർക്കാന്വേഷണം വർധിപ്പിക്കുക എന്നിവയാണ് കോവിഡ് വ്യാപനം തടയുന്നതിന് നിലവിലുള്ള സാഹചര്യത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.
ജില്ലകളിലെ സന്പർക്കാന്വേഷണത്തിന്റെ ശരാശരി 4.25 ശതമാനമാണ്. സന്പർക്കാന്വേഷണം കൂടുതലുള്ള ജില്ലകളിൽ ആർടി മൂല്യം കുറവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വകുപ്പിനും കീഴിലുള്ള തൊഴിൽപരിശീലന കേന്ദ്രങ്ങൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, ഷെൽറ്റേർഡ് വർക്ക്ഷോപ്പുകൾ, ബഡ്സ് റീ-ഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ എന്നിവ നവംബർ ഒന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകും. ഉത്സവങ്ങളുടെ നടത്തിപ്പു സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും.
വാക്സിനേഷൻ കുറവുള്ള ജില്ലകൾ കണ്ടെത്തി നിരീക്ഷണം നടത്താനും വാക്സിനേഷൻ കൂട്ടാനുമുള്ള നടപടികളെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഡെൽറ്റാ പ്ലസ് വൈറസുകൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന കാര്യം ജനങ്ങളെ ബോധവത്ക്കരിക്കണം.
സ്കൂളുകൾ തുറക്കുന്നതിനാൽ അവിടെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകൾ അടിയന്തരമായി മാറ്റാനുള്ള നടപടിയെടുക്കാൻ ജില്ലാകളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ക്യാം പുകൾക്കായി വലിയ ഹാളുകളോ വീടുകളോ കണ്ടെത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു