ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനായി മൂന്നു കമീഷൻ പ്രവർത്തനം തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. മേഖലയുടെ നവീകരണത്തെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കമീഷനെ നിയോഗിച്ചു. ഡോ. ശ്യാം ബി മേനോൻ ചെയർമാനും ഡോ. പ്രദീപ് കൺവീനറുമാണ്. ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിഷ്‌കരണത്തിന് ഡോ. എൻ കെ ജയകുമാർ അധ്യക്ഷനായി നിയമ പരിഷ്‌കരണ കമീഷൻ പ്രവർത്തിക്കുന്നു. പരീക്ഷാ പരിഷ്‌കരണത്തിന് ഡോ. സി ടി അരവിന്ദകുമാർ ചെയർമാനായി കമീഷനെയും നിയോഗിച്ചു. സർവകലാശാല നിയമ ഭേദഗതി ബില്ലുകളുടെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്ലസ്‌ടു കഴിഞ്ഞുള്ള പഠനത്തിന് സർവകലശാലകളിലും കോളേജുകളിലും പോളിടെക്‌നിക്കുകളിലുമായി 3,03,641 സീറ്റ് ലഭ്യമാണ്. 2,08,644 വിദ്യാർഥികളാണ് കഴിഞ്ഞവർഷം പ്രവേശനം നേടിയത്. പുറമെ പാരാമെഡിക്കൽ, ഐടിഐ കോഴ്‌സുകളിലും സീറ്റുണ്ട്. ഈവർഷം എല്ലാ കോഴ്‌സുകൾക്കും 50 മുതൽ 75 ശതമാനംവരെ സീറ്റ് വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
previous post