ലഖിംപുര്‍ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കും.ഇതിനിടെ, സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ലവ്പ്രീത് സിങ്ങിന്റെ വീട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു.
കർഷക പ്രതിഷേധത്തിനിടെയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയാണു ലഖിംപുരിൽ 4 കർഷകർ മരിച്ചതെന്നാണു കർഷകരുടെ ആരോപണം. അതേസമയം വാഹന വ്യൂഹത്തിൽ ഉണ്ടായിരുന്ന 4 പേരെ പ്രതിഷേധക്കാർ അടിച്ചുകൊന്നതായി മറുവിഭാഗവവും വാദിക്കുന്നു.