പയ്യാവൂർ: കേരളത്തിന്റെ വികസനത്തിന് കിഫ്ബിയിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപ കടമെടുക്കുന്ന സംസ്ഥാന സർക്കാർ വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിന് അടിയന്തര നടപടികൾക്ക് തയാറാകണമെന്നും പതിനായിരം കോടി രൂപ ഒന്നാം ഘട്ടമെന്ന നിലയിൽ ഉടൻ ചെലവഴിക്കണമെന്നും ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ) സംസ്ഥാന കമ്മിറ്റി അടിയന്തരയോഗം ആവശ്യപ്പെട്ടു.
വനാതിർത്തികളിൽ മതിലുകളും ഇലക്ട്രിക് ഫെൻസിംഗുകളും മറ്റും നിർമിച്ച് ആനയെ തടയുന്നതിനും കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വംശവർധന തടയുന്നതിന് നടപടി സ്വീകരിക്കണം.ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കാതെ അടിയന്തരമായി ഇടപെടണം. വെടിവച്ചുകൊല്ലുന്ന കാട്ടുപന്നിയെ കത്തിച്ചുകളഞ്ഞ് നഷ്ടം വരുത്താതെ ലേലം വിളിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സൈമൺ മാനന്തവാടി അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ജെയിംസ് പന്ന്യാംമാക്കൽ, മനു ജോസഫ്, ജോസഫ് വടക്കേക്കര, ദേവസ്യ മാനന്തവാടി, പി.ജെ. ജോൺ, ആനന്ദൻ പയ്യാവൂർ, സ്വപ്ന ആന്റണി, ലാലിച്ചൻ ശാലോം, അഗസ്റ്റിൻ വെള്ളാരംകുന്നേൽ,ടോമി സെബാസ്റ്റ്യൻ, മാത്യു ആലുങ്കൽ, മാത്യു മുണ്ടിയാനി, അബ്ദുള്ള നടക്കാവ്, അമൽ കുര്യൻ, ജോൺസൺ തുരുത്തിയിൽ , ജോയി മലമേൽ തുടങ്ങിയവർ പ്രസംഗിച്ചു.
previous post