രാജ്യത്ത് അർബുദ രോഗത്തിനുള്ള മരുന്നുകളുടെ വിലകുറയും. അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി നിരക്ക് പന്ത്രണ്ടിൽനിന്നും അഞ്ച് ശതമാനമാക്കി കുറച്ചു.
ഓൺലൈൻ ഭക്ഷണത്തിനും വില കൂടും. ഭക്ഷണ വിതരണ സേവന ദാതാക്കളായ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ളവരിൽനിന്ന് നികുതി ഈടാക്കും. ഭക്ഷണ വിതരണ സേവനങ്ങൾ (പാഴ്സൽ, വാതിൽപ്പടി സേവനങ്ങൾ) റസ്റ്ററന്റ് സേവനമായി പരിഗണിച്ചാണ് നികുതി ഈടാക്കുന്നത്. അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് വിവരം. 2022 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
പായ്ക്കു ചെയ്ത പഴച്ചാറിനും വില കൂടും. ജിഎസ്ടി നിരക്ക് 28 ശതമാനമാക്കി. ഇരുമ്പ്, ചെമ്പ്, അലൂമിനിയം, സിങ്ക് അയിരിന്റെ ജിഎസ്ടി 18 ശതമാനമായി വർധിപ്പിച്ചു.