ഹെൽെമറ്റും മാസ്കും ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച കേസിൽ ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 4000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 27-ന് കൂത്തുപറമ്പ് പോലീസ് ചാർജ് ചെയ്ത കേസിലാണ് മുതിയങ്ങയിലെ മുഹമ്മദ് ഫയാസിന്റെ (49) ഡ്രൈവിങ് ലൈസൻസാണ് സസ്പെൻഡ് ചെയ്യാനും പിഴയടക്കാനും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേട്ട് എ.എഫ്. ഷിജു ഉത്തരവിട്ടത്. കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിനുസമീപം വാഹനപരിശോധനയ്ക്കിക്കിടെയാണ് ഇയാൾക്കെതിരേ കേസെടുത്തത്. ഹെൽെമറ്റും മാസ്കും ധരിക്കാതെ രണ്ടുപേരെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് ചാണപ്പാറ സ്വദേശി സിനീഷിന്റെ (28) ഡ്രൈവിങ് ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 3200 രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു.