കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സർക്കാരിൻ്റെ പഠന റിപ്പോർട്ട്. എന്നാൽ ഇതത്ര മോശം കാര്യമല്ലെന്നും സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചടവ് ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന കണക്കാണിതെന്നും വിദഗ്ദ്ധരുടെ വിലയിരുത്തൽ. നാഷണൽ സാംപിൾ സർവേയുടെ 79ാമത് സി.എ.എം.എസ് റിപ്പോർട്ട് (2022-23) പ്രകാരമുള്ള കണക്കാണിത്. 500 രൂപയ്ക്ക് മേലെ കടബാധ്യതയുള്ളവരുടെ കണക്കാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.