പി. ആർ ഏജൻസിയുടെ താളത്തിന് ഒപ്പിച്ച് ഭരണം നടത്തുന്ന പിണറായി വിജയൻ ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തൃശ്ശൂർ പൂരം കലക്കാൻ സംഘപരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പി യാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. എന്നിട്ടും എ ഡി ജി പി അജിത് കുമാറിന് സുരക്ഷാ കവചമൊരുക്കുമെന്ന പിണറായി വിജയന്റെ നിലപാട് ആരെ സംരക്ഷിക്കാനാണ്. ആർ എസ് എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ ഡി ജി പി ഇത് ചെയ്തിട്ടുള്ളത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കിൽ എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരിൽ നടപടി സ്വീകരിക്കാത്തത്. മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുള്ളത് കൊണ്ടാണ് അജിത് കുമാറിനെ തൊടാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ ആവശ്യപ്പെട്ടിട്ട് പോലും തൻ്റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി പി എം നേതൃത്വത്തിന് നഷ്ടപ്പെട്ടത് കൊണ്ടാണ് ആർ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നത്. ആർ എസ് എസ് – മാഫിയ ബന്ധുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ത് തരം ക്രമസമാധാന പാലനമായിരിക്കും നടത്തുക എന്ന കാര്യം ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ആർ എസ് എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചൊഴിയണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
- Home
- Uncategorized
- പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം-കെ.എ.ഷെഫീഖ്