സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ വാരി കൂട്ടിയിരിക്കുന്നത് ബ്ലെസ്സിയുടെ ആടുജീവിതമാണ്. മികച്ച നടൻ ആയത് പൃഥ്വിരാജ്. ബീന ആർ ചന്ദ്രനും ഊർവ്വശിയും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിമാരായി. കാതൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ബ്ലെസ്സി. കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആടുജീവിതം. മികച്ച സ്വഭാവനടനായി വിജയരാഘവനും സ്വഭാവ നടിയായി ശ്രീഷ്മയും . മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട). മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ). മികച്ച ചായാഗ്രഹണം സുനിൽ കെ എസ് (ആടുജീവിതം). മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കൽ (കാതൽ). മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേർ). മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റർ. മികച്ച നവാഗത സംവിധായകൻ ഫാസിൽ റസാഖ് (തടവ്). മികച്ച വസ്ത്ര അലങ്കാരം ഫെബിന (ഓ ബേബി). മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി (ആടുജീവിതം).
കാതലിലൂടെ മമ്മൂട്ടിയും ആടു ജീവിതത്തിലൂടെ പൃഥ്വിരാജും അവാർഡിനായി കടുത്ത പോരാട്ടം തന്നെയാണ് നടന്നത്. സംസ്ഥാന ജൂറി ചെയർമാൻ തിരക്കഥാകൃത്തും സംവിധായകനുമായ സുധീർ മിശ്രയാണ്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ജൂറി അംഗങ്ങളാണ്.