യാത്രക്കാർ കൂടുതലുള്ള റൂട്ടിൽ ആവശ്യത്തിന് ബസ് ഇല്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. നെയ്യാറ്റിൻകര, വഴുതക്കാട്, ശാസ്തംമംഗലം, എസ് എ പി ക്യാമ്പ് വഴി സിവിൽ സ്റ്റേഷനിലേക്കുള്ള സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ യാത്രക്കാർ മൂന്ന് ബസ് മാറി കയറിയാണ് ഓഫീസുകളിലേക്ക് എത്തുന്നത്.
‘വൈകിട്ട് 5.20ന് ബസ് സിവിൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടാൽ വൈകിട്ട് ഏഴോടെ നെയ്യാറ്റിൻകര ഡിപ്പോയിൽ തിരിച്ചെത്താനാകും. ഏപ്രിലിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകിയത് കൊണ്ട് ഒരാഴ്ച്ച ഈ റൂട്ടിലൂടെ ബസ് കൃത്യമായി സർവീസ് നടത്തിയിരുന്നു. എന്നാൽ വീണ്ടും പഴയത് പോലെയായി. അതുകൊണ്ട് ജീവനക്കാർ വീണ്ടും ആവശ്യവുമായി രംഗത്ത് വന്നത്’. ജീവനക്കാർ പറഞ്ഞു.