മുംബൈ: ബിഎംഡബ്ല്യു കാർ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണയെന്ന് പൊലീസ്. കാമുകിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മത്സ്യ വിൽപ്പനക്കാരിയായ കാവേരി നഖ്‍വ കൊല്ലപ്പെട്ടിരുന്നു. ഭർത്താവ് പ്രദീപ് നഖ്‌വക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ മത്സ്യം വാങ്ങി മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടറിൽ ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) നേതാവിൻ്റെ മകൻ മിഹിർ ഓടിച്ച ബിഎംഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. കാർ ഇടിച്ചതിനെ തുടർന്ന് കാവേരിയെ ചക്രത്തിനടിയിൽ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു.
- Home
- Uncategorized
- ‘അപകട ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണ’; ചോദ്യം ചെയ്യാനായി യുവതിയെയും കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ്