വ്യാഴം വൈകിട്ട് അഞ്ചോടെയാണ് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി പറക്കോട് കുളത്തിൽ എത്തിയത്. നവീകരണ പ്രവൃത്തികൾ നടക്കുന്ന കുളത്തിൽ രണ്ട് ദിവസമായി പെയ്ത മഴയിൽ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളിലെ ചെളിയിൽ പുതഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിന്റെ ആഴവും ചെളിയുടെ അളവിനെക്കുറിച്ചും അറിവില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
ഉടൻ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇരുവരും നേമം വിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. നാസിലയാണ് മുഹമ്മദ് ബിലാലിന്റെ സഹോദരി. നൈസാനയാണ് മുഹമ്മദ് ഇഗ്സാന്റെ സഹോദരി.
- Home
- Uncategorized
- തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
next post