ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം. കഴിഞ്ഞ ഏതാനും നാളുകളായി ഷൈനും ദേവസ്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്നലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ദേവസ്യയും സഹോദരൻ തോമസുകുട്ടിയും ഭിന്നശേഷിക്കാരാണ്. ഇവരുടെ സഹോദരിയാണു രണ്ടുപേരെയും നോക്കുന്നത്. സഹോദരിയുടെ പുത്രനാണ് ഷൈൻ.
സംഭവത്തിനു പിന്നാലെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. ഈ സമയത്ത് ഷൈൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ദേവസ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.