മെയ് 2നാണ് സംഭവമുണ്ടായത്. ഇവിടെ വീടിന് സമീപത്ത് കളിച്ു കൊണ്ടിരുന്ന ആറ് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തെരുവുനായകൾക്ക് ഭക്ഷണവുമായി എത്തിയ യുവ ദമ്പതികൾക്കെതിരെ നാട്ടുകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസ് എത്തിയാണ് ദമ്പതികളെ ആൾക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് രക്ഷിച്ചത്.
ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.