സന്തോഷിന്റെ വീട്ടിലാണ് സഹോദരി ഷീബയും ഭർത്താവ് സെബാസ്റ്റ്യനും കഴിഞ്ഞിരുന്നത്. ഇവരാണ് സന്തോഷിന്റെ മരണവിവരം നാട്ടുകാരെ അറിയിച്ചത്. മൃതദേഹം തറയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരും പഞ്ചായത്തംഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ ഷീബയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു. പിന്നാലെ സെബാസ്റ്റ്യൻ വിഷം കഴിക്കുകയും സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് പൊലീസ് ഷീബയെ തനിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ ചങ്ങല കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. സെബാസ്റ്റ്യൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം തുടർ നടപടികൾ കൈക്കാെള്ളുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.