വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് 10 ദിവസം മുൻപാണ് ഇയാൾ വിഗ്രഹവും സ്വർണവും കവർന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് പ്രതി കവർച്ച നടത്തിയത്.
മനയ്ക്ക് അകത്ത് 300 വർഷത്തിലധികമായി സൂക്ഷിച്ചിരുന്ന പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് പ്രതി കവർന്നത്. ഇയാൾ മനയുടെ മുൻവശത്തെ ഭണ്ഡാരത്തിൽ നിന്നും കവർച്ച നടത്തിയിരുന്നു. ഇയാൾ മോഷ്ടിച്ചെടുത്ത സ്വർണം വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മനയിൽ നിന്ന് കവർന്ന വിഗ്രഹങ്ങൾ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് എന്നും പൊലീസ് പറഞ്ഞു.