സിഎംആർഎൽ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാനും ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടതെങ്കിലും ഇവർ ഹാജരായിരുന്നില്ല.
ഇ ഡി നടപടികൾ സ്റ്റേ ചെയ്യണം എന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. എക്സലോജിക് യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉടൻ നോട്ടീസ് നൽകാനാണ് ഇ ഡിയുടെ നീക്കം.