ആഴമേറെയുള്ള പെരിയാർ അയാൻ അഹമ്മദ് ആയാസമില്ലാതെ നീന്തി കടന്നു. ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിൽ നീന്തി കയറി ഈ മിടുക്കൻ. വേണ്ടി വന്നത് 50 മിനിറ്റ് മാത്രം. ആലുവ കീഴ്മാട് സ്വദേശിയായ നിയാസ് നാസറിന്റെയും ജുനിതയുടേയും മകനാണ് അയാൻ. മൂന്ന് മാസം കൊണ്ടാണ് അയാൻ നീന്തൽ പഠിച്ചത്. അത് തന്നെയാണ് പരിശീലകൻ സജി വളാശ്ശേരി എല്ലാവരോടും പറയാൻ ശ്രമിക്കുന്നതും. 5 വയസ്സുകാരന് മൂന്ന് മാസത്തിൽ നീന്തൽ പഠിക്കാമെങ്കിൽ ആർക്കും കഴിയും ഒന്ന് മനസ്സ് വെച്ചാൽ.
മുങ്ങിമരണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വമ്മിംഗ് ക്ലബിൽ 1500 പേരെ പരിശീലിപ്പിക്കാനാകും. 15 വർഷത്തിൽ ഭിന്നശേഷിക്കാരടക്കം 9500 പേരാണ് ഇവിടെ നിന്ന് നീന്തി കരകയറിയത്. അതും സൗജന്യമായി.