ഉത്തരമലബാറിന്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഭക്തിസംവർധിനി യോഗത്തിന്റെ സുദീർഘ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കെ.പി. പവിത്രൻ. 1977 ശ്രീ ഭക്തിസംവർധിനി യോഗത്തിന്റെറെ ഡയറക്‌ടറായി, പിന്നീട് ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും സേവനങ്ങൾ നടത്തി.
ഗുരുദേവ ആശയപ്രചാരണ രംഗത്ത് ഗുരുദേവൻ കാണിച്ച മാർഗ്ഗത്തിലൂടെ യോഗത്തെയും ക്ഷേത്രത്തെയും നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എസ്. എൻ. വിദ്യാമന്ദിർ ഹയർ സെക്കൻഡറി സ്‌കൂൾ യോഗം വകയായുള്ള ഐ.ടി.സി, ശ്രീനാരായണ ഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി തുടങ്ങിയവ കെ.പി പവിത്രന്റെയും സഹപ്രവർത്തകരുടെയും പ്രയത്നഫലമാണ് ഉന്നതിയിൽ നിൽക്കുന്നത്. കുമാരനാശാൻ വായനശാലയും റിസർച്ച് സെന്ററും എടുത്തുപറയേണ്ട സ്ഥാപനമാണ്.
കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ച കെ.പി. പവിത്രൻ ജീവിതത്തിലുടനീളം ശ്രീനാരായണ ആശയങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി പ്രയത്നിച്ച വ്യക്തിത്വമാണ്. ശ്രീനാരായണ സാംസ്കാരിക സമിതി, എസ്.എൻ.ഡി.പി യോഗം എന്നിവയിലും അംഗമായിരുന്നു. കെ.പി പവിത്രന്റെ സേവനങ്ങളെ പുരസ്കരിച്ച് കണ്ണൂർ മിറർ പ്രഥമ ഗുരുസാഗര പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ച കെ.പി. പവിത്രന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
പരേതരായ പി.സി. വാസവൻ-ഒ.കെ യശേദ എന്നിവരുടെ മകനാണ്. ഭാര്യ പി.പി. സുഷമ. ബിജോയ് (കൊച്ചി), സുജോയ് (ബിസിനസ്, എറണാകുളം), വിദ്യ എന്നിവർ മക്കളാണ്. മരുമക്കൾ: ലിജ ബിജോയ്, വർഷ സുജോയ്, സൂരജ് കൃഷ്ണരാജ്. സഹോദരങ്ങൾ:സുമാലിനി
ലക്ഷ്മണൻ, പരേതയായ പ്രേമലത ചന്ദ്രൻ, പ്രേമരാജൻ, വനജരവീന്ദ്രൻ, രേണുക ഗംഗാധരൻ, ആശ ഷൗക്കത്ത്. സംസ്കാരം ഞായറാഴ്‌ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.