2004 – 2005 കാലഘട്ടത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിനടത്താൻ അടിമാലി ബ്ലോക്ക് കരാർ ക്ഷണിച്ചത്. ഇത് പ്രകാരം പ്രവൃത്തിയെടുത്ത കരാറുകാരനായ സണ്ണി പോൾ ചെയ്യാത്ത പ്രവൃത്തികൾ ചെയ്തതായി കാണിച്ച് എം ബുക്കിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കൊണ്ട് എഴുതി സർക്കാരിന് 2,56,925/- രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.
സംഭവത്തിൽ വിജിലൻസ് ഇടുക്കി യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ കരാറുകാരനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയായ സണ്ണി പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം വീതം ആകെ ആറ് വർഷം കഠിനതടവും 5,10,000/- രൂപ പിഴ ഒടുക്കുന്നതിന് മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിക്കുകയും ആയിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നുണ്ട്. കേസിൽ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് എഞ്ചിനീയർ വിചാരണ സമയത്ത് മരിച്ചിരുന്നു.