മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതുമായിട്ടാണ് പിരിവിനു വന്നത്.
കുത്തിയതോട് പറയക്കാട് എകെജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി പണം വാങ്ങിയിരുന്നു. ഇതിനിടെയാണ് ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും എത്തിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റിൽ പിരിവ് നടത്തുന്ന നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽപ്പെട്ടയാളാണ് വിജയലക്ഷമൺ എന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷൻ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ കെ. എക്സ്. തോമസ്, സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ മനു, മനീഷ്, അനീഷ്, അരുൺകുമാർ. പ്രബീഷ്, ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.