പൂച്ചയെ മൂന്നാം നിലയിൽ കുടുങ്ങിയ നിലയിൽ കണ്ട വിദ്യാർത്ഥികള്‍ സന്നദ്ധ സേനയെ വിവരം അറിയിക്കുകയായിരുന്നു. സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ ഉടന്‍ കോളേജിലെത്തി. വലിയ വടവും മറ്റ് സാമഗ്രകളുമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതെല്ലാം കണ്ട് പരിഭ്രമിച്ച് പൂച്ചയെങ്ങാനും താഴേക്ക് ചാടുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികള്‍. അതൊന്നും കഴിച്ചില്ലല്ലോ, ദാഹിക്കുന്നുണ്ടാവുമല്ലോ എന്നെല്ലാം അവർ ആശങ്കപ്പെട്ടു.
സാഹസികമായി മൂന്നാം നിലയിലെ സണ്‍ ഷേഡിലേക്ക് കടന്ന് സന്നദ്ധ പ്രവര്‍ത്തകരിലൊരാള്‍ പൂച്ചയെ വലയിലാക്കി. ശേഷം കയറുപയോഗിച്ച് താഴേക്ക് ശ്രദ്ധയോടെ ഇറക്കി. താഴെ എത്തിയതും പൂച്ച ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായത്.