പൂക്കോട് വെറ്ററിനറി കോളേജിലേ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. മകന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. മരിച്ചതല്ല കൊന്നതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. അതുപോലെ കേസിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും കൊലക്കുറ്റത്തിന് പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൽ പുതിയ ഒരു പ്രതി കൂടി വന്നിട്ടുണ്ട്. അവനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും സസ്പെൻഷനിലൊന്നും കാര്യമില്ല. അവരെ സർവീസിൽ നിന്ന് ഒഴിവാക്കണം. ജയപ്രകാശ് പറഞ്ഞു.
previous post