തിരുവനന്തപുരം: പേട്ടയിലെ രണ്ട് വയസുകാരിയുടെ തിരോധാനത്തിലെ പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും ബിഹാർ സ്വദേശികളായ രക്ഷിതാക്കൾ വ്യക്തമാക്കി. ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. ഇന്നലെ രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്.