കൊല്ലം: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ വീണ്ടും അറസ്റ്റ്. മുഖ്യ പ്രതിയായ സിൻജോ ജോൺസനെ കരുനാഗപ്പള്ളിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ സിൻജോ ജോൺസൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ സിൻജോ ജോൺസൻ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തു പറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവിൽ 11 പേരാണ് അറസ്റ്റിലായത്. മൂന്നു പേർ കസ്റ്റഡിയിലുമുണ്ട്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്.
previous post