എന്നാല്‍ ബിസിസിഐ കരാറില്ലെങ്കിലും ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഇന്ത്യക്കായി കളിക്കുന്നതിന് തടസമില്ലെന്നാണ് യാഥാര്‍ത്ഥ്യം. കാരണം, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കുന്നത് വാര്‍ഷിക കരാറല്ല. കളിക്കാരുടെ നിലവിലെ ഫോമും ഫിറ്റ്നെസും മാത്രമാണ്. അതുകൊണ്ടുതന്നെ വാര്‍ഷിക കരാറില്ലെങ്കില്‍ പോലും ഇരുവര്‍ക്കും ഇന്ത്യക്കായി കളിക്കുന്നതിന് യാതൊരു തടസവുമില്ല. സമീപകാലത്ത് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വാര്‍ഷിക കരാര്‍ വേണ്ടെന്നുവെച്ചെങ്കിലും ദേശീയ ടീമിനായി ലോകകപ്പില്‍ അടക്കം തുടര്‍ന്നു കളിക്കുന്നത് തന്നെ ഉദാഹരണമാണ്.
കരാര്‍ നഷ്ടമായതിലൂടെ ഇരുവര്‍ക്കും ബിസിസിഐയുടെ വാര്‍ഷിക പ്രതിഫലം ലഭിക്കില്ലന്നത് മാത്രമാണ് നഷ്ടമായി കരുതാവുന്ന്. ബി ഗ്രേഡിലുണ്ടായിരുന്ന ശ്രേയസിന് ഇതുവഴി മൂന്ന് കോടി രൂപയും സി ഗ്രേഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന് ഒരു കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിച്ചിരുന്നു. കരാര്‍ ഇല്ലാതായതോടെ ഈ പ്രതിഫലത്തുക ലഭിക്കില്ല. അതേസമയം, ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടാല്‍ ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവും മാച്ച് ഫീസായി ലഭിക്കും.
ഇതുവരെ വാര്‍ഷിക കരാര്‍ ലഭിക്കാത്ത താരങ്ങളാണ് നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കുന്ന സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലുമെല്ലാം. ഇരുവരും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുശേഷം വാര്‍ഷിക കരാറിന് അര്‍ഹരാവും. കുറഞ്ഞത് മൂന്ന് ടെസ്റ്റോ എട്ട് ഏകദിനമോ പത്ത് ടി20 മത്സരമോ കളിച്ചവര്‍ക്ക് സ്വാഭാവികമായി സി ഗ്രേഡ് കരാറിന് അര്‍ഹത നേടുമെന്നതിനാലാണ് മൂന്നാം ടെസ്റ്റ് കളിക്കുന്നതോടെ ഇരുവരും കരാറിന് അര്‍ഹരാകുക.