സഞ്ചാരികളുടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കരയിലെത്തിയ കടലാമ. മണല്‍ മാറ്റി കുഴികുത്തി ഒരു മണിക്കൂർ സമയമെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടക്കം. ബീച്ചിലെ തെരുവുനായ ശല്യം മുട്ടയ്ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ സഞ്ചാരി പൊലീസിനേയും വനം വകുപ്പിനേയും വിവരമറിയിച്ചു.
അർദ്ധരാത്രിയോടടുത്ത സമയമായിട്ടും പാഞ്ഞെത്തിയ ഉദ്യോഗസ്ഥർ മണൽ മാറ്റി 112 മുട്ടകൾ വീണ്ടെടുത്ത് ബക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ മണലിലേക്ക് മാറ്റി. കടലോരത്ത് തന്നെ മുട്ടകൾക്ക് സംരക്ഷണവും ഏർപ്പെടുത്തി. ഇനി മുട്ട വിരിയാനുള്ള 45 ദിവസത്തെ കാത്തിരിപ്പ്. മുട്ടവിരിഞ്ഞാൽ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കും.