ശബ്ദങ്ങളിലേക്കവൾ തിരിച്ചെത്തിയ സന്തോഷം. വാർത്ത വഴികാട്ടും. കേൾക്കേണ്ടവരിലെത്തും. സർക്കാരിനോട് കൈനീട്ടി കാത്തിരുന്ന് കാത്തിരുന്നൊടുവിലാണ് അനുഷ്കയുടെ പ്രയാസമറിയുന്നത്. സഹായിക്കാൻ പ്രവാസി മലയാളിയെത്തി. മൂന്നര ലക്ഷത്തിന്‍റെ പുതിയ കേൾവി സഹായിയെത്തി. അകന്നുനിന്ന സന്തോഷങ്ങളെല്ലാം തിരികെയെത്തുകയാണ്.
ശ്രുതിതരംഗം പദ്ധതിയിൽ ഒരു വർഷവും രണ്ട് മാസവും മുൻപ് നൽകിയ അപേക്ഷ സർക്കാർ അംഗീകരിച്ചിട്ടും അനുഷ്കയ്ക്ക് ഉപകരണം കിട്ടിയിരുന്നില്ല.ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചപ്പോഴാണ് വീണ്ടും വാർത്തയായത്.ഒരു നേരമെങ്കിൽ ഒരു നേരം നേരത്തെ അവൾക്ക് കേൾക്കണം.അങ്ങനെയാണ് സഹായമെത്തിയത്.
ശ്രുതിതരംഗത്തിലെ അപശ്രുതി നിരന്തരം വാർത്തയായപ്പോൾ ഉണർന്നിട്ടുണ്ട് സർക്കാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഴുവൻ അപേക്ഷകളിലും അറ്റകുറ്റപ്പണി പൂർത്തിയായി. അപ്ഗ്രേഡിങ്ങ് വേഗത്തിലാക്കി. കേൾക്കുന്നവർക്കറിയാത്ത സങ്കടമുളളവരാണ്. വാർത്തയാകുമ്പോൾ മാത്രമനങ്ങാതെ, അവരെ കേട്ടുകൊണ്ടിരിക്കുമ്പോഴല്ലേ ശ്രുതി!