അതിനിടയിൽ, പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘-പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ‘-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു. കിഴക്കെത്തലയില്‍ ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’ എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്.
- Home
- Uncategorized
- ‘തൃശൂരെടുക്കാൻ’ ചർച്ച കൊഴുക്കുന്നു ; ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ശേഷം ‘സുനിലേട്ടന് ഒരോട്ട്’ പോസ്റ്ററുകളും
previous post