തിരുവനന്തപുരം: എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. എക്സാലോജികിന്റെ വാദം കേട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം തെറ്റാണെന്ന് ആർ.ഒ സി റിപ്പോർട്ടിലൂടെ തെളിഞ്ഞു. ഒരു സേവനവും കൊടുക്കാതെ പണം കൈപറ്റിയെന്ന ഞങ്ങളുടെ ആരോപണം തെളിഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണിത്. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണമാണ്’. ഇത് ഒത്തു കളിയാണെന്നും സതീശൻ ആരോപിച്ചു.