സിഡ്നി: മരിച്ച ഭർത്താവിന്റെ ബീജം ഗർഭധാരണത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന 62കാരിയുടെ ആവശ്യം അംഗീകരിച്ച് കോടതി. ദമ്പതികൾക്ക് രണ്ട് കുട്ടികളെ അപകടത്തിൽ നഷ്ടമായിരുന്നു. 61കാരനായ ഭർത്താവ് ഡിസംബർ 17ന് രാവിലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വീട്ടിൽ വച്ച് പെട്ടെന്ന് മരിച്ചു. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. എന്നാൽ, ഭർത്താവ് അപ്രതീക്ഷിതമായി മരിച്ചു. തുടർന്നാണ് യുവതി മരിച്ച ഭർത്താവിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയുടെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് ഫിയോണ സീവാർഡ്, പരേതനായ ഭർത്താവിൽ നിന്ന് ബീജകോശ കോശങ്ങൾ നീക്കം ചെയ്യാൻ യുവതിക്ക് അനുമതി നൽകി. മൃതദേഹം പെർത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.