പാർട്ടി പരിശോധിച്ച ശേഷം രാജിക്ക് അനുമതി നൽകി. യാതൊരുവിധ തരത്തിലും സമ്മർദമോ വിഭാഗീയതയോ ഉണ്ടായിട്ടില്ലെന്നും ബിജെപി അംഗങ്ങൾ പിന്തുണച്ചില്ലെന്ന പരാതിയില്ലെന്നും അവർ പറഞ്ഞു. പ്രിയയുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുതന്നെയാണ് രാജിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ഹരിദാസ് വ്യക്തമാക്കി. മറ്റ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും പുതിയ ചെയർപേഴ്സണെ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം, ബിജെപിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. പ്രിയയുടെ പ്രവർത്തനത്തിൽ ഒരുവിഭാഗം നേതാക്കൾ അസംതൃപ്തരായിരുന്നെന്നും രാജിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുയർന്നു.