‘ന്‍റെ മോളെ ഓര് കൊന്നതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷഫ്നയുടെ ശരീരത്തിൽ മുറിവുകളുണ്ട് എന്നാണ് പറയുന്നത്. ഷഫ്ന അങ്ങനെ ഒരു മുറിവ് വരുത്തില്ല. വേദന സഹിക്കാൻ പറ്റാത്ത കുട്ടിയാണ്. കത്തി തട്ടി ഒരു ചെറിയ മുറിവുണ്ടായാലാണ് രണ്ട് ദിവസം കരയണ കുട്ടിയാണ് ഷഫ്ന. അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. കിണറ്റിൽ ചാടേണ്ട ഒരു കാര്യവുമില്ല, അങ്ങനെ അവൾ ആത്മഹത് ചെയ്യില്ല’- ഷഫ്നയുടെ മാതാവ് പറഞ്ഞു.
ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചുവെന്നും ഉപദ്രവിച്ചുവെന്നും ഷഫ്ന പറഞ്ഞതായി സഹോദരനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ. ഇവിടെ ജീവിക്കേണ്ട, വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. സ്വർണ്ണം കുറഞ്ഞത് കൊണ്ട് വീട്ടില് പ്രശ്നം ആണെന്നും അവൾ പറഞ്ഞിരുന്നു. സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് ഭർത്താവിന്‍റെ മാതാവ് വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇനി സ്വർണം കൊടുക്കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ അവർക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നു’- സഹോദരൻ പറഞ്ഞു. ചൊക്ലി പൊലീസ് ആണ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കുടുംബം പറഞ്ഞു.