ജീവനക്കാരുടെ ശമ്പളം അതാത് മാസം തന്നെ നൽകിവരുന്നുണ്ടെന്നും കെഎസ്ആർടിസി അവകാശപ്പെട്ടു. വലിയ ബാധ്യതകളും ചെലവുകളും ഉള്ള ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിലനിർത്തി മുന്നോട്ടു പോകുന്നതിന് ചില സാമ്പത്തിക ക്രമീകരണങ്ങൾ വേണ്ടിവരും. ചെറിയ കാലതാമസം ചിലപ്പോഴൊക്കെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.
വലിയ വീഴ്ചകളിൽ നിന്നും ബാധ്യതകളിൽ നിന്നും ഏറെ പ്രയാസപ്പെട്ട് പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കെഎസ്ആർടിസി മെല്ലെ കരകയറുകയാണ്. തെറ്റായ പ്രചാരണത്തിലൂടെ ജീവനക്കാരിലും പൊതുജനങ്ങളിലും യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കി ഈ മഹത്തായ പ്രസ്ഥാനത്തെ തകർക്കരുതെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
ഈ മാസം ഡിസംബർ ഒന്ന് മുതൽ ഡിസംബർ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചിരുന്നു.