ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി ബൈക്കിൽ എത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ച തകർത്തു. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ആക്രമണം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
വാഹനം അടിച്ച് തകർത്ത ശേഷം മറ്റ് ചില വാഹന യാത്രക്കാരോടും അസഭ്യവർഷം നടത്തിയതായും പറയുന്നു. ഇത്തരത്തിൽ നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ നിത്യ സംഭവങ്ങളായി മാറുകയാണ്. ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്
പോലീസ് ചോദ്യം ചെയ്തു വരികയാണ്.