പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. മക്കളുടെ പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി. അഡീഷനൽ സെഷൻസ് ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷ പ്രഖ്യാപിച്ചത്.
2018 ഒക്ടോബർ 9നാണ് പത്തനംതിട്ട ചന്ദനപ്പള്ളി ഗവ.എൽപി സ്കൂളിലെ അധ്യാപികയായ അനിതാ സ്റ്റീഫനെ (38) ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.