‘രണ്ട് പെൺകുട്ടികൾ നിരന്തരം മകനെ അപമാനിക്കാറുണ്ടായിരുന്നു, അതിൽ അവൻ അതീവ ദുഖിതനായിരുന്നു. ഇക്കാര്യം വീട്ടിലും അധ്യാപകരെയും അറിയിച്ചിരുന്നു’വെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ വിദ്യാർത്ഥിനികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം സ്കൂളിലെ ഒരു അഥ്യാപകൻ സ്ഥിരീകരിച്ചതായി പൊലീസും വ്യക്തമാക്കി.
സംഭവത്തിൽ ഒൻപതാംക്ലാസുകാരന്‍റെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണയടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ രണ്ട് സഹപാഠികൾക്കും സ്കൂൾ അധ്യാപികയ്ക്കും എതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും വിദ്യാർത്ഥികളെയും സ്കൂള്‍ അധികൃതരെയും ചോദ്യം ചെയ്തുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ കുൽദീപ് സിംഗ് പറഞ്ഞു.