24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 15 മാസത്തിൽ തീരേണ്ട ഇ–നിയമസഭ എങ്ങുമെത്താതെ നാലാം കൊല്ലവും
Kerala

15 മാസത്തിൽ തീരേണ്ട ഇ–നിയമസഭ എങ്ങുമെത്താതെ നാലാം കൊല്ലവും

15 മാസം കൊണ്ടു പൂർത്തിയാക്കുമെന്ന ഉറപ്പിൽ ആരംഭിച്ച ഇ–നിയമസഭ പദ്ധതി 4 വർഷമായിട്ടും എങ്ങുമെത്തിക്കാതെ ഉൗരാളുങ്കൽ സൊസൈറ്റി. പദ്ധതി വൈകിയാൽ കരാറുകാരിൽ നിന്നു നഷ്ടപരിഹാരം ഇൗടാക്കാൻ വ്യവസ്ഥയുമില്ല. 2019– 2020 കാലയളവിലെ 15 മാസമാണ് പദ്ധതിക്കു സമയം അനുവദിച്ചത്. പിന്നീട് ആറു തവണ നീട്ടി നൽകി. ഇൗ മാസത്തോടെ പൂർത്തിയാക്കുമെന്നാണ് അവസാന ഉറപ്പെങ്കിലും അതും നടക്കില്ലെന്നാണു സൂചന.

നിയമസഭയിലെ ഏതാണ്ട് എല്ലാ നടപടിക്രമങ്ങളും ഓൺലൈനാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ സൊസൈറ്റിക്കു കരാർ നൽകിയത്. ആകെ 52 കോടി രൂപ അടങ്കൽ നിശ്ചയിച്ചു. മുൻകൂറായി 13 കോടി രൂപ അനുവദിച്ചു. പണം കിട്ടിയ ഉടൻ കംപ്യൂട്ടർ അടക്കം ഹാർഡ്‌വെയറുകൾ വാങ്ങിക്കൂട്ടി. 11 കോടിരൂപ ഇതുവരെ ഇങ്ങനെ ചെലവിട്ടു. എംഎൽഎമാർക്ക് ടാബ്‌ലറ്റ് വാങ്ങി നൽകാൻ 58 ലക്ഷം രൂപ ചെലവിട്ടു.പല ഉപകരണങ്ങളുടെയും വാറന്റി കാലാവധി ഇതിനകം കഴിഞ്ഞു. 

ഇങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യുമെന്ന വ്യവസ്ഥ പോലും കരാറിൽ ഇല്ല. ശ്രീരാമകൃഷ്ണനു ശേഷം വന്ന സ്പീക്കർമാരും കർശനമായി ഇടപെടാത്തതിനാൽ ഉൗരാളുങ്കൽ സൊസൈറ്റി പദ്ധതി അനന്തമായി നീട്ടിക്കൊണ്ടു പോകുകയാണ്.

പദ്ധതികൾ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്നതിനാൽ കൂടിയാണ് ഉൗരാളുങ്കലിനു കരാർ നൽകുന്നതെന്നു ന്യായീകരിക്കുന്ന സർക്കാർ ഇൗ കാലതാമസം കാണുന്നില്ല. അഡ്വ.സി.ആർ.പ്രാണകുമാറാണ് വിവരാവകാശ നിയമ പ്രകാരം കരാറിന്റെ വിശദാംശങ്ങൾ ശേഖരിച്ചത്.

Related posts

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാർക്ക് സീറ്റ് ബെൽറ്റ്

Aswathi Kottiyoor

സംസ്ഥാനത്ത്‌ കൂടുതൽ വാക്സിൻ നിർമിക്കും

Aswathi Kottiyoor
WordPress Image Lightbox