അക്കൗണ്ടിന്‍റെ നോമിനിയായി വെച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരനെയാണെന്നും ഇ ഡി പറയുന്നു. അരവിന്ദാക്ഷന്‍റെ ഭാര്യയ്ക്ക് 85 ലക്ഷത്തിന്‍റെ ബിസിനസ് ഇടപാടുണ്ടെന്നും കണ്ടെത്തി. പ്രവാസിയായ അജിത്ത് മേനോൻ എന്നയാളുമായാണ് ഈ ഇടപാട്. ഈ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.
കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ജിൽസ് ഭാര്യ ശ്രീലതയുടെ പേരിൽ ആറ് വസ്തുവകകളുടെ ഇടപാട് നടത്തിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് ഡയറക്ടർ എസ് ജി കവിത്കർ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി തുടരണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു