24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വീണ്ടെടുക്കും വേമ്പനാട്ട്‌ കായൽ ; പഠന റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി
Kerala

വീണ്ടെടുക്കും വേമ്പനാട്ട്‌ കായൽ ; പഠന റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി

മൂവായിരം ടണ്ണിലധികം പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ നീക്കി ആഴമേറിയ ജലസംഭരണിയാകാൻ വേമ്പനാട്ട്‌ കായൽ തയ്യാറെടുക്കുന്നു. കായലിന്റെ വീണ്ടെടുപ്പിനായി കുഫോസ്‌ (കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാല) നടത്തിയ അഞ്ചുവർഷത്തെ പഠനറിപ്പോർട്ട്‌ മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. കുഫോസിലെ സെന്റർ ഫോർ എക്‌സലൻസ്‌ ഇൻ അക്വാട്ടിക്‌ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ ആൻഡ്‌ കൺസർവേഷനാണ്‌ പഠനറിപ്പോർട്ട്‌ തയ്യാറാക്കിയത്‌.
ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കായലിനെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന 90 ലക്ഷത്തോളം ജനങ്ങളുടെ ജീവിതം തളിർക്കാനും ഉപജീവനമാർഗം വിപുലമാകാനുമുള്ള സാധ്യത തെളിഞ്ഞു.

കായലിന്റെ സംഭരണശേഷി തിരികെപ്പിടിക്കുന്നതോടെ വർഷത്തിൽ പല തവണ ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള കുട്ടനാടിന്റെ പലായനം അവസാനിക്കും. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളും അവയുടെ കൈവഴികളും കായലിലാണ്‌ സംഗമിക്കുന്നത്‌. 2018ലെ മഹാ പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും എക്കലും ഇതരമാലിന്യങ്ങളും കായലിൽ അടിഞ്ഞിട്ടുണ്ട്‌.

കാലവർഷഘടനയിൽ സംഭവിച്ച മാറ്റം, 2017–-18 ആഗസ്‌തിലും സെപ്‌തംബറിലും ലഭിച്ച കനത്തമഴ, മിന്നൽവെള്ളപ്പൊക്കം എന്നിവയാണ്‌ കായൽത്തീരത്തെ താഴ്‌ന്നപ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയത്‌. ഭൗമോപരിതലത്തിലെ മാറ്റം, ജലവിതാനം, ജലഗുണനിലവാരം, ജലഘടന എന്നിവയിലെ മാറ്റം, അനധികൃത നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ്‌ കായൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ. ഇവ പരിഹരിക്കുന്നതോടെ കായലിന്റെ വീണ്ടെടുപ്പ്‌ സാധ്യമാകും. ഡോ. വി എൻ സഞ്ജീവനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Related posts

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും വിധിച്ചു.

Aswathi Kottiyoor

മങ്കി പോക്‌സ്: ഐസൊലേഷനും ചികിത്സയ്ക്കുമുള്ള ഓപ്പറേറ്റിംഗ് പ്രോസീജിയറും പുറത്തിറക്കി.*

Aswathi Kottiyoor

കേളകത്ത് ട്രാഫിക് പരിഷ്​കരണം കടലാസിൽ മാത്രം

Aswathi Kottiyoor
WordPress Image Lightbox