സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങിയത് 94.41 ശതമാനം റേഷൻ കാർഡുടമകൾ. 5,87,691 മഞ്ഞ കാർഡുകാരിൽ 5,54,858 പേരും കിറ്റ് വാങ്ങി. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ 58,680 പേർ റേഷൻ കടകളിൽ എത്തി.
ആഗസ്‌ത് 24നാണ് ഓണക്കിറ്റുകളുടെ വിതരണം ആരംഭിച്ചത്. ഉത്രാടത്തിനുശേഷം മൂന്നുദിവസംകൂടി നീട്ടി. മഞ്ഞ കാർഡുകാർക്ക് കൂടാതെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 16,223 കിറ്റുകൾ നൽകി. സംസ്ഥാനത്ത് ഒരിടത്തും കിറ്റുകൾ തികയാതെ വരികയോ എത്തിക്കാൻ താമസിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.