പടിഞ്ഞാറൻ റഷ്യൻ നഗരമായ സ്‌കോവിലെ വിമാനത്താവളത്തിലാണ് വൻ ആക്രമണം നടന്നത്.ലാത്വിയ, എസ്‌തോണിയ അതിർത്തിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്.തീഗോളമായി മാറിയ സ്‌ഫോടനത്തിൽ നാല് വിമാനങ്ങളാണു കത്തിയമർന്നത്.
ദീർഘകാലം റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇല്യൂഷിൻ ഐ.ൽ-76ഉം കൂട്ടത്തിലുണ്ടെന്നാണ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തത്.യുക്രൈൻ അതിർത്തിയിൽനിന്ന് 800 കി.മീറ്റർ അകെലയാണു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
യുക്രൈന്റെ ഡ്രോൺ ആക്രമണം സൈന്യം ചെറുത്തെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും റഷ്യ അവകാശപ്പെട്ടു.അപകടത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്.